NEWS UPDATE

6/recent/ticker-posts

മുസ്ലിം ലീഗ് പി ടി എച്ച് പാലിയേറ്റീവ് -ഹോം കെയർ 50 വോളന്റീർമാരെ നാടിനു സമർപ്പിച്ചു

കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് അജാനൂർ പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ്പീസ് പാലിയേറ്റിവ് തൃദിന വോളന്റീർ ട്രെയിനിങ് ക്യാമ്പിനു വിജയകരമായ പരിസമാപ്തി.നാടിനു തന്നെ അഭിമാനമായി തീർന്ന ക്യാമ്പിനു പാലിയേറ്റിവ് രംഗത്തെ പരിശീലകനായ പി. ടി.എച്ച് സി. എഫ്. ഒ ഡോ. എം.എ അമീറലി നേതൃത്വം നൽകി.[www.malabarflash.com]


പി ടി എച്ച് ചീഫ് ട്രൈനർ ജോസ് പുളിമൂട്ടിൽ,അസിസ്റ്റന്റ് ട്രൈനർ ബാസിൽ ബാദുഷ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പ് സമാപനം ചെയർമാൻ കെ.കെ.അബ്ദുള്ളയുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ കുൽബുദ്ദീൻ പാലായി സ്വാഗതം പറഞ്ഞു.

പരിശീലനം ലഭിച്ച വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റ് കോ ഒഡിനേറ്റർ ശംസുദ്ധീൻ കൊളവയലിന് കെ.എം.ഷാജി കൈമാറി,അബൂദാബി കെഎംസിസി നേതാക്കളായ ഉസ്മാൻ ഖലീജും,അബൂബക്കർ കൊളവയലും പാലിയേറ്റീവിന് സ്പോൺസർ ചെയ്ത മെഡിക്കൽ കോട്ട് കെഎം ഷാജിക്ക് കൈമാറി.

ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങളാലോ അപകടങ്ങളാലോ കിടപ്പിലായ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും ശാരീരികവും മാനസികവും സാമൂഹികവും ആയ വെല്ലുവിളികൾ കണ്ടെത്തി സാന്ത്വന പരിചരണം മെച്ചപ്പെടുത്തുന്നതിന് വേണ്ടി സേവന സന്നദ്ധരായ വോളന്റീർമാർക്ക് പരിശീലനം നൽകുക എന്നതായിരുന്നു പിടിഎച്ച് ക്യാമ്പിന്റെ ലക്ഷ്യം. ഇത്തരത്തിൽ മൂന്ന് ദിവസങ്ങളിലായി നൽകിയ പരിശീലന ക്യാമ്പിൽ മുഴുവൻ സമയവും പങ്കെടുത്ത 50 വോളന്റീർമാരെയാണ് പി. ടി.എച്ച് അജാനൂർ യൂണിറ്റ് നാടിനു സമർപ്പിച്ചത്.

ഡോക്ടർ, നഴ്‌സ്‌, വോളന്റീർ, വാഹനം, മെഡിക്കൽ ഉപകരണങ്ങൾ, ലഭ്യമായ മരുന്നുകൾ തുടങ്ങിയവ പി ടി എച്ച് യൂണിറ്റിന്റെ സേവനത്തിൽ പെടുന്നു.ഓരോ വാർഡുകളിലെയും പരിശീലനം ലഭിച്ച വോളന്റീർമാർ വീടുകളിൽ കയറി കിടപ്പു രോഗികളുടെ പട്ടിക തയ്യാറാക്കുക എന്നതാണ് ആദ്യപടി. ഓരോ രോഗിക്കും ആവശ്യമായ പരിചരണം ലഭ്യമാക്കുന്നത് വഴി ഒറ്റപ്പെടൽ അനുഭവിക്കുന്ന രോഗികൾക്ക് കരുതലിന്റെ കരസ്പർശം നൽകുക എന്നതാണ് പ്രധാന പ്രവർത്തനം.

ആദ്യമായാണ് പാലിയേറ്റീവ് പരിചരണത്തിനു സന്നദ്ധരായി കൊണ്ട് 50 വോളന്റീർമാർ ഒറ്റ ബാച്ചിൽ പരിശീലനം കഴിഞ്ഞ് ഇറങ്ങുന്നത് .പഞ്ചായത്ത് മുസ്ലിം ലീഗ്, വനിത ലീഗ് മറ്റു പോഷക ഘടകങ്ങളുടെ ശക്തമായ ബോധവത്കരണവും പ്രവർത്തനവുമാണ് ക്യാമ്പ് ഇത്ര വലിയ വിജയമാക്കാൻ കഴിഞ്ഞതിനു പിന്നിൽ എന്ന് അജാനൂർ പി ടി എച്ച് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments