NEWS UPDATE

6/recent/ticker-posts

ബേക്കലിലെ വ്യാപാരിയുടെ ലക്ഷങ്ങൾ തട്ടിയയാളെ കാസർകോട് പോലീസ് ഹരിയാനയിൽ വെച്ച് അറസ്റ്റ് ചെയ്തു

കാസർകോട്: ആദിത്യ ബിർള സൺ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ മുംബൈ ഓഫീസിലെ ജീവനക്കാരൻ ആണെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയുടെ കൈയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയ പ്രതിയെ കാസർകോട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാർ സ്വദേശി ഓംകുമാർ റോയി(34)യെയാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ വെച്ച് അറസ്റ്റ് ചെയ്തത്. ഗുരുഗ്രാം സൈബർ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.[www.malabarflash.com]


2022ലാണ് കേസിനാസ്‌പദമായ സംഭവം. ഓഹരി വിപണിയിൽ ഇടപാടുകൾ നടത്തുന്ന ബേക്കൽ സ്വദേശിയായ വ്യാപാരിയുടെ അക്കൗണ്ടിൽ വലിയൊരു തുക ഉണ്ടെന്നും ഇതിനുള്ള നികുതിയായി നിശ്ചിത തുക അടക്കണമെന്നും വിശ്വസിപ്പിച്ച് 65 ലക്ഷത്തോളം രൂപ പല തവണകളായി തട്ടിയെടുക്കുകയായിരുന്നു. 2022 ജനുവരി മുതൽ ഫോൺകോൾ വഴിയും വാട്സാപ്പ് വഴിയും പ്രതി പണം ആവശ്യപ്പെടുകയും വ്യാപാരി അത് അയച്ചു നൽകുകയുമായിരുന്നു.

കബളിപ്പിക്കപ്പെടുകയാണെന്ന് മനസ്സിലാക്കിയതോടെ 2022 ഡിസംബറിൽ വ്യാപാരി പോലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ലൊക്കേഷൻ മനസ്സിലാക്കുകയും അന്വേഷണസംഘം ഹരിയാനയിലേക്ക് പുറപ്പെടുകയുമായിരുന്നു.

ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേന ഐ പി എസിന്റെ നിർദേശപ്രകാരം സൈബർ പോലീസ് ഇൻസ്പെക്ടർ പി നാരായണന്റെ നേതൃത്വത്തിൽ എസ് ഐ. കെ രമേശൻ, സി പി ഒമാരായ സവാദ് അശ്റഫ്, ജിജിൻ രാജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments