NEWS UPDATE

6/recent/ticker-posts

വിവാഹ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് ഇതര സംസ്ഥാനക്കാർ മരിച്ചു

ചേർത്തല: കണിച്ചുകുളങ്ങരയിൽ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് വീട്ടിൽ സ്ഥാപിച്ച പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. മൂന്നുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു.[www.malabarflash.com] 

മരിച്ച മൂന്നുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശി റാം, പശ്ചിമബംഗാൾ സ്വദേശി ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബീഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പൊള്ളലേറ്റത്.

രണ്ട് ദിവസം മുമ്പാണ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹം നടന്നത്. കല്യാണത്തിന് ഇട്ടിരുന്ന പന്തൽ ഇന്നാണ് പൊളിച്ചു മാറ്റിയത്. ഇവർ ഉപയോഗിച്ച കമ്പി എക്സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. പന്തലിന്റെ മേൽക്കൂരകൾ അഴിച്ചിരുന്നു. തൂണുകൾ അഴിച്ചെടുക്കുന്ന പണിയാണ് വെള്ളിയാഴ്ച നടന്നത്. ചക്രങ്ങളുള്ള കൂറ്റൻ ഏണിയാണ് പന്തൽ പൊളിക്കാൻ ഉപയോ​ഗിച്ചിരുന്നത്. ആറ് തൊഴിലാളികൾ ചേർന്ന് കൂറ്റൻ ഏണി പൊക്കുന്നതിനിടയിൽ വീടിന്റെപിറക് വശത്തുള്ള ലൈനിൽ തട്ടുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മൂന്നുപേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, അപകടം നടക്കുന്ന സമയത്ത് വെള്ളാപ്പള്ളി നടേശനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. വെള്ളാപ്പള്ളി ആറ്റിങ്ങലിലാണ് ഉള്ളത്. തുഷാർ വെള്ളാപ്പള്ളി ദില്ലിയിലുമാണ്. തിരുവനന്തപുരത്തുള്ള കരാറുകാരനാണ് പന്തൽ വർക്ക് ഏറ്റെടുത്തിരുന്നത്. ഇയാൾ എറണാംകുളത്തുള്ളയാൾക്ക് സബ്കരാർ നൽകിയിരുന്നു. സംഭവസ്ഥലത്ത് ഫയർഫോഴ്സും പോലീസും പരിശോധന നടത്തി.

Post a Comment

0 Comments