NEWS UPDATE

6/recent/ticker-posts

13 വര്‍ഷം മുമ്പ് കൊല്‍ക്കത്തയില്‍ കാണാതായ ഭാര്യയെ ഭര്‍ത്താവ് ഗാംഗാസാഗര്‍ മേളയില്‍ വെച്ച് കണ്ടെത്തി

13 വര്‍ഷം മുമ്പ് ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെത്തിയപ്പോള്‍ കാണാതായ ഭാര്യയെ ഗംഗാസാഗര്‍ മേളയില്‍വെച്ച് ഭര്‍ത്താവ് കണ്ടുമുട്ടിയതായി റിപ്പോര്‍ട്ട്. ചണ്ഡീഗഡ് സ്വദേശികളാണ് ദമ്പതിമാര്‍ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.[www.malabarflash.com]


2010-ലാണ് ബരെത് എന്നയാൾ ഭാര്യ ഗര്‍ബരിയുടെയും മകന്റെയും ഒപ്പം ചികിത്സയ്ക്കായി കൊല്‍ക്കത്തയിലെത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന ആളായിരുന്നു ​ഗർബരി. 

എന്നാല്‍, നഗരത്തിലെ തിരക്കിനിടയില്‍പ്പെട്ട് ഗര്‍ബരിയെയും മകനെയും കാണാതായി. ഇവരെ പോലീസ് പിന്നീട് നഗരത്തിലെ വിമാനത്താവളത്തിന് സമീപത്തുനിന്ന് കണ്ടെത്തി. തുടര്‍ന്ന് മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പാവ്‌ലോവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മകനെ പിന്നീട് അഭയകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മേല്‍വിലാസം പറയാന്‍ ഗര്‍ബരിയ്ക്ക് അറിയാത്തതിനാല്‍ അവരുടെ കുടുംബത്തെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞില്ല.

രണ്ട് മാസം മുമ്പ് ഗര്‍ബരി പൂര്‍ണമായും സുഖം പ്രാപിച്ചതായി പാവ് ലോവ് ആശുപത്രിയിലെ അധികൃതര്‍ പോലീസിനെ അറിയിച്ചു. എങ്കിലും തന്റെ മേല്‍വിലാസം നല്‍കാന്‍ ഗര്‍ബരിക്ക് കഴിഞ്ഞില്ല. മധ്യപ്രദേശിലോ ഛത്തീസ്ഗഡിലോ ആണ് ഗര്‍ബരിയുടെ സ്വദേശമെന്ന് പോലീസ് കരുതി. തുടര്‍ന്ന് ഇവരുടെ ചിത്രവും മറ്റ് വിശദവിവരങ്ങളുമടങ്ങിയ വാട്ട്‌സ്ആപ്പ് സന്ദേശം പോലീസ് പ്രചരിപ്പിച്ചു. ഇവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഇത്.

കാണാതായ ഭാര്യയെയും മകനെയും കണ്ടത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ എല്ലാ വര്‍ഷവും ഗംഗാസാഗര് മേളയില്‍ പങ്കെടുക്കാന്‍ ബാരെത് പശ്ചിമബംഗാളില്‍ എത്താറുണ്ടായിരുന്നു. പുനര്‍വിവാഹിതനാകാന്‍ ബാരെതിനെ ബന്ധുക്കല്‍ നിര്‍ബന്ധിച്ചെങ്കിലും അയാള്‍ സമ്മതിച്ചില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

0 Comments