ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ ഏർവാടിക്കാരൻ ഷഹീർ ബാബുവിനെ (50) ആണു ദക്ഷിണ കന്നഡ ജില്ലയിലെ വിട്ട്ള പോലീസ് സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കവർച്ചയിൽ ഷഹീറിനൊപ്പം പങ്കെടുത്ത 3 പേരെ കൊല്ലത്തുനിന്നു കഴിഞ്ഞ മാസം ഇതേ അന്വേഷണസംഘം പിടികൂടിയിരുന്നു.
ഷഹീർ ബാബു ഉൾപ്പെടെ ആറംഗ സംഘമാണു ജനുവരി മൂന്നിനു ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ കോൾനാട് നർഷ സ്വദേശിയായ വ്യവസായി എം.സുലൈമാന്റെ വീട്ടിൽ കവർച്ച നടത്തിയത്. പ്ലാന്ററും ബീഡിക്കമ്പനി ഉടമയുമാണു സുലൈമാൻ. രാത്രി എട്ടോടെ തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറിലെത്തിയ ആറംഗ സംഘം ഇ.ഡി ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തി വീട്ടിലേക്കു തള്ളിക്കയറി. സുലൈമാന്റെ മകൻ മുഹമ്മദ് ഇഖ്ബാലാണു വീട്ടിലുണ്ടായിരുന്നത്. വാറന്റ് ഉണ്ടെന്നു പറഞ്ഞ ശേഷം കവർച്ചാസംഘം വീടാകെ അരിച്ചുപെറുക്കി. ബിസിനസ് ആവശ്യത്തിനു വീട്ടിൽ കരുതിവച്ചിരുന്ന 45 ലക്ഷം രൂപയും കുടുംബാംഗങ്ങളുടെ 5 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
ബെംഗളൂരുവിലെ ഇ.ഡി ഓഫിസിലെത്തി രേഖകൾ ഹാജരാക്കിയ ശേഷം പണം കൈപ്പറ്റാമെന്നു പറഞ്ഞ് ഇവർ കടന്നുകളഞ്ഞു. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇഖ്ബാൽ പോലീസിനു പരാതി നൽകി. ഷഹീർ കവർച്ചയ്ക്കു ശേഷം കൊടുങ്ങല്ലൂർ സ്റ്റേഷനിലെത്തി വീണ്ടും ജോലിയിൽ പ്രവേശിച്ചു. കൂട്ടാളികളിൽ 3 പേർ കൊല്ലത്തുനിന്നു പിടിക്കപ്പെട്ട ശേഷം ഇയാൾ ഇടയ്ക്കിടെ അവധിയെടുത്തു മാറിനിന്നു. കൂട്ടാളികളെ ചോദ്യം ചെയ്തതിൽ നിന്നാണു പോലീസ് ഉദ്യോഗസ്ഥനും കവർച്ചയിൽ പങ്കെടുത്തുവെന്നു കണ്ടെത്തിയത്.
വിട്ട്‍ളയിൽനിന്നു പോലീസ് സംഘമെത്തി റൂറൽ പോലീസ് മേധാവി ബി.കൃഷ്ണകുമാറിനെ വിവരമറിയിച്ചു. ഷഹീർ ഒരാഴ്ചയായി അവധിയിലാണെന്നു കണ്ടതോടെ ഇയാളെ തിരഞ്ഞു കണ്ടെത്തി അറസ്റ്റ് ചെയ്യാൻ റൂറൽ പോലീസ് സഹായമൊരുക്കി. ഷഹീറിനെയും കൂട്ടി കർണാടക പൊലീസ് സംഘം വിട്ട്‍ളയിലേക്കു പുറപ്പെട്ടു.
ഷഹീർ ബാബു ഉൾപ്പെടെ ആറംഗ സംഘമാണു ജനുവരി മൂന്നിനു ദക്ഷിണ കന്നഡയിലെ ബണ്ട്വാൾ കോൾനാട് നർഷ സ്വദേശിയായ വ്യവസായി എം.സുലൈമാന്റെ വീട്ടിൽ കവർച്ച നടത്തിയത്. പ്ലാന്ററും ബീഡിക്കമ്പനി ഉടമയുമാണു സുലൈമാൻ. രാത്രി എട്ടോടെ തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറിലെത്തിയ ആറംഗ സംഘം ഇ.ഡി ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തി വീട്ടിലേക്കു തള്ളിക്കയറി. സുലൈമാന്റെ മകൻ മുഹമ്മദ് ഇഖ്ബാലാണു വീട്ടിലുണ്ടായിരുന്നത്. വാറന്റ് ഉണ്ടെന്നു പറഞ്ഞ ശേഷം കവർച്ചാസംഘം വീടാകെ അരിച്ചുപെറുക്കി. ബിസിനസ് ആവശ്യത്തിനു വീട്ടിൽ കരുതിവച്ചിരുന്ന 45 ലക്ഷം രൂപയും കുടുംബാംഗങ്ങളുടെ 5 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
ബെംഗളൂരുവിലെ ഇ.ഡി ഓഫിസിലെത്തി രേഖകൾ ഹാജരാക്കിയ ശേഷം പണം കൈപ്പറ്റാമെന്നു പറഞ്ഞ് ഇവർ കടന്നുകളഞ്ഞു. തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞതോടെ ഇഖ്ബാൽ പോലീസിനു പരാതി നൽകി. ഷഹീർ കവർച്ചയ്ക്കു ശേഷം കൊടുങ്ങല്ലൂർ സ്റ്റേഷനിലെത്തി വീണ്ടും ജോലിയിൽ പ്രവേശിച്ചു. കൂട്ടാളികളിൽ 3 പേർ കൊല്ലത്തുനിന്നു പിടിക്കപ്പെട്ട ശേഷം ഇയാൾ ഇടയ്ക്കിടെ അവധിയെടുത്തു മാറിനിന്നു. കൂട്ടാളികളെ ചോദ്യം ചെയ്തതിൽ നിന്നാണു പോലീസ് ഉദ്യോഗസ്ഥനും കവർച്ചയിൽ പങ്കെടുത്തുവെന്നു കണ്ടെത്തിയത്.
വിട്ട്‍ളയിൽനിന്നു പോലീസ് സംഘമെത്തി റൂറൽ പോലീസ് മേധാവി ബി.കൃഷ്ണകുമാറിനെ വിവരമറിയിച്ചു. ഷഹീർ ഒരാഴ്ചയായി അവധിയിലാണെന്നു കണ്ടതോടെ ഇയാളെ തിരഞ്ഞു കണ്ടെത്തി അറസ്റ്റ് ചെയ്യാൻ റൂറൽ പോലീസ് സഹായമൊരുക്കി. ഷഹീറിനെയും കൂട്ടി കർണാടക പൊലീസ് സംഘം വിട്ട്‍ളയിലേക്കു പുറപ്പെട്ടു.
0 Comments